Monday, May 19, 2008

ശരീരം വില്‍ക്കേണ്ടിവന്ന ബാലികമാര്‍

മലപ്പുറം ജില്ലയില്‍ പെരിന്തല്‍മണ്ണക്കടുത്ത് ആദിവാസി കോളനിയില്‍ സ്വന്തം പിതാവിന്റെ നിര്‍ബന്ധപ്രകാരം ശരീരം വില്‍ക്കേണ്ടി വന്ന ഹതഭാഗ്യയായ ബാലികയുടെ, ഇത്തരം ചൂഷണങ്ങള്‍ക്ക് വിധേയരായിക്കൊണ്ടിരിക്കുന്ന അതേ കോളനിയിലെ ബാലികമാരുടെ ദയനീയാവസ്ഥ സൂര്യ വാര്‍ത്തകള്‍ ഇക്കഴിഞ്ഞ ദിവസങ്ങളില്‍ വെളിച്ചത്തു കൊണ്ടുവന്നു. ഈ റിപ്പോര്‍ട്ടിനെ തുടര്‍ന്നു്‌ പെരിന്തല്‍മണ്ണയില്‍ ഒരു സംരക്ഷണസമിതി രൂപം കൊള്ളുകയും കഴിഞ്ഞ ദിവസം അവിടെയെത്തിയ പ്രതിരോധവകുപ്പു മന്ത്രി എ.കെ.ആന്റണിയെ വിവരം ധരിപ്പിക്കുകയും ഉടനടി അദ്ദേഹം അന്വേഷണത്തിന്‌ ഉത്തരവിടുകയും ചെയ്തു. സൂര്യയുടെ മലപ്പുറം ലേഖകന്‍‍ കെ.വി.ഷാജിയാണ്‌ തുടര്‍ച്ചയായ റിപ്പോര്‍ട്ടുകളാല്‍ ഈ വിഷയത്തിന്റെ ഗൗരവം പൊതുജനങ്ങള്‍ക്ക് ബോധ്യപ്പെടുത്തിക്കൊടുത്തത്. "എന്നെക്കൊണ്ട് കെട്ടിച്ചു വിടാന്‍ കഴിവില്ല, ജീവിക്കാന്‍ വേറെ നിവൃത്തിയുമില്ല" - മകളെ പണത്തിനായി അന്യര്‍ക്കു കാഴ്ച വച്ച ആ പിതാവ് ടിവി ക്യാമറക്കു മുന്നില്‍ പറയുന്നു. ടിവിയില്‍ പലവട്ടം റിപ്പോര്‍ട്ടുകള്‍ വന്നിട്ടും കേന്ദ്ര മന്ത്രി വരേണ്ടി വന്നു, അന്വേഷണത്തിനെങ്കിലും ഉത്തരവിടാന്‍.

തിരുവമ്പാടി മുത്തന്‍ പുഴ ആദിവാസി കോളനിലെ പ്രശ്നങ്ങളും സൂര്യ വാര്‍ത്തകള്‍ ഇതേ ദിവസങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ആ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ അവര്‍ക്ക് വേണ്ട സഹായങ്ങള്‍ ചെയ്യാന്‍ താലൂക്ക് സപ്ലൈ ഓഫീസര്‍ തന്നെ മുന്നിട്ടിറങ്ങി. വാര്‍ത്തകള്‍ക്ക് ഫലമുണ്ടായി.

കാസര്‍ഗോഡും മറ്റു ചില പരിസര പ്രദേശങ്ങളിലുമുള്ള തീവ്രവാദ പ്രവര്‍ത്തനങ്ങളേപ്പട്ടിയും സൂര്യയില്‍ എക്സ്ലൂസിവ് വാര്‍ത്തകള്‍ വരികയുണ്ടായി കഴിഞ്ഞയാഴ്ചയില്‍..

1 comment:

Anonymous said...

AK Antony home minister???